Saturday, August 30, 2014

ചെവി കേട്ട സത്യം



പണ്ടുണ്ടായിരുന്നെന്‍ വിദ്യാലയത്തില്‍
വിദ്യതന്‍ ചുമടു പേറി
വിദ്യാര്‍ഥികള്‍ക്കിറക്കി വെക്കാന്‍
ഒരു കൂട്ടം തണല്‍ മരങ്ങള്‍


സൌഹൃദങ്ങള്‍ പൊട്ടി മുളച്ചതിനും
പ്രണയങ്ങള്‍ നാമ്പിട്ടത്തിനും
സാക്ഷിയായ് ഒരുപാടേടുകളെഴു-
തിത്തീര്‍ത്ത മുത്തശ്ശി മരങ്ങള്‍


മരത്തിനു ചുറ്റും വട്ടമോടികളിച്ചതും
തളരുമ്പോളതിന്‍ ചോട്ടിലിരുന്നു
വര്‍ണ്ണ പൂക്കളാല്‍ ചിത്രശലഭങ്ങള്‍
പറത്തിയതുമ്മാവിലക്കരണ്ടിയില്‍
ഉച്ചനേരമുപ്പുമാവിന്‍ രുചിയറിഞ്ഞതും
കാലം ചിലതരിച്ച ഓര്‍മ്മതന്‍
പുസ്തകത്തിലെ വരികളവര്‍
വട്ടമിരുന്നു വായിച്ചതും ചോരനെപ്പോലെ
ഞാന്‍ ചെവിയോര്‍ത്തു കേട്ടു.

കൊതിക്കുന്നു വിരസമാമീക്ലാസ്സ്-
മുറി വിട്ടാതണല്‍മരംതേടി പോകാന്‍  
പഴന്തലമുറ പറഞ്ഞു കൊതിപ്പിച്ചാ-     
യിളംകാറ്റൊന്നു പുല്‍കാന്‍
മെല്ലെതഴുകിത്തലോടിയെത്തുമതിന്‍  
പരിതപം കേള്‍ക്കാനെനിക്കു പറയാന്‍  
അതിന്‍ ചോട്ടിലിരുന്നെന്‍ഹൃത്തില്‍    
മുളപൊട്ടും കവിത രചിക്കാന്‍..  


തിരിച്ചറിയുന്നു ഞാനിന്നവയെല്ലാം  
വെറും പാഴ്ക്കിനാവുകള്‍ മാത്രം
മാപ്പ്,
നിങ്ങള്‍ വെടിവട്ടം പറയുമ്പോള്‍
വഴിയെപ്പോകുമീ പുതുതലമുറക്കാരന്‍
ചെവികൊടുത്തു പോയതാണ്!

**************************************സാന്‍